‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമ റിലീസ് ദിവസം തന്നെ കണ്ടു
AVS
‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമ റിലീസ് ദിവസം തന്നെ ആചാര്യനും സഹപ്രവർത്തകർക്കും ഒപ്പം കണ്ടു. മൂന്ന് സമകാലിക സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ് ഈ സിനിമ. കേരളീയർ മാത്രമല്ല, ഭാരതീയർ മുഴുവനും കണ്ടിരിക്കേണ്ട ചിത്രം! എന്നാൽ കേരളത്തിൽ ഈ ചിത്രത്തിൻ്റെ പ്രദർശനം തടയുക, പ്രതിഷേധങ്ങൾ ഉയർത്തുക, തീയേറ്ററുകളിൽ കയറി അതിക്രമങ്ങൾ കാണിക്കുക തുടങ്ങിയവ കാണുമ്പോൾ വാസ്തവത്തിൽ ആശങ്കയാണ് ഉണ്ടാകുന്നത്! എങ്ങോട്ടാണ് ഈ ജനതയുടെ പോക്ക്!?
രാജ്യത്തെ പ്രധാനമന്ത്രിയെ അസഭ്യം പറയുക, രാജ്യത്തെ കഷണങ്ങളാക്കും എന്ന മുദ്രാവാക്യം(ഭാരത് തേരേ ടുക്ക്ഡേ ഹോങ്കേ, അശ്ലീലവും ജാതിവൈരവും പ്രചരിപ്പിക്കുന്ന പാട്ടുകാരന് അവാർഡ്, സരസ്വതീദേവിയെയും സീതാദേവിയേയും നഗ്നകളാക്കി ചിത്രീകരിച്ച ഹുസൈന് രാജാ രവിവർമ്മ പുരസ്കാരം, മീശക്ക് അവാർഡ്, ശ്രീകൃഷ്ണനെ അവഹേളിക്കുന്ന കൃതിയായ ശ്യാമമാധവം എഴുതിയ പ്രഭാവർമ്മയ്ക്ക് അവാർഡ്, എറണാകുളത്ത് യോനീകവാടം, ആർപ്പോ ആർത്തവം, ശിവലിംഗത്തിലും ശ്രീഅയ്യപ്പൻ്റെ ചിത്രത്തിലും ദേഹത്തിൽ ആർത്തവരക്തം വീഴുന്നത് ചിത്രീകരിച്ചത്. തൃശൂർ കേരളവർമ്മ കോളേജ് സരസ്വതീദേവിയെ മോശമാക്കി വരയ്ക്കൽ അങ്ങനെ എത്രയോ ഉദാഹരണങ്ങൾ!
സനാതനധർമ്മത്തെയും ഹിന്ദുദേവീദേവന്മാരെയും സന്യാസിമാരെയും അപമാനിക്കുന്ന നിരവധി നാടകങ്ങൾ, പരാമർശങ്ങൾ, “ഈശ്വരൻ അറസ്റ്റിൽ”, “ഭഗവാൻ കാൽ മാറുന്നു”. “കൂരായണം” – അന്നൊന്നും കാണാത്ത ആവേശം, പ്രതിഷേധം ഒരു വിഭാഗം ആൾക്കാരെ എക്സ്പോസ് ചെയ്യുമ്പോൾ എങ്ങനെ ഉണ്ടാകുന്നു?! The Great Indian Kitchen എന്ന സിനിമ ഇറങ്ങിയപ്പോൾ ഭാരതത്തെ നാണം കെടുത്തുന്നതായി തോന്നാത്ത പലർക്കും കേരള സ്റ്റോറി എന്ന പേര് കാണുമ്പോൾ വിറളി പിടിക്കുന്നു!
സ്ത്രീപക്ഷ നിലപാടിലെ കാപട്യം !
മതാവഹേളനം ഇല്ല !
ഇസ്ലാം മതത്തെ അവഹേളിക്കുന്ന ഒരു രംഗം പോലും സിനിമയിൽ ഇല്ല. എന്നു മാത്രമല്ല രാഷ്ട്രത്തിന് സദ്സംഭാവനകൾ ചെയ്ത നല്ല മുസ്ലീങ്ങളെ സ്മരിക്കുന്നുമുണ്ട്. എന്നാൽ ലവ് ട്രാപ്പ് ജിഹാദ് പോലുള്ള മാർഗ്ഗങ്ങളിലൂടെ പെൺകുട്ടികളെ വശത്താക്കി മതം വളർത്തുന്ന, തീവ്രവാദ-ഭീകരവാദ റിക്രൂട്ട്മെൻ്റ് നടത്തുന്ന “ചില വിഭാഗങ്ങളെ” തുറന്നു കാട്ടുന്നുമുണ്ട്. അതിന് ആർക്കാണ് അസ്വസ്ഥതയുണ്ടാകേണ്ടത്?!
സമൂഹത്തിൽ നന്മ ചെയ്തും തങ്ങളുടെ വിശ്വാസത്തിലും അനുഷ്ഠാനങ്ങളിൽ ഒതുങ്ങിയും കഴിയുന്ന നല്ലവരായ മുസ്ലീങ്ങൾ ഇത് കാണുകയും ഭീകര ശക്തികളെ ചെറുക്കുകയുമാണ് വേണ്ടത്. യഥാർത്ഥ മതേതരവാദികളും ചെയ്യേണ്ടത് ഇതാണ്. അതിന് പകരം “ഇതൊന്നും നടക്കുന്നില്ല” എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുക, ഇരകളെ കുറ്റപ്പെടുത്തി വേട്ടക്കാരെ ന്യായീകരിക്കുക, “എല്ലാം സ്വാഭാവികം, ആസൂത്രിത സ്വഭാവം ഇല്ല” എന്നെല്ലാം വാദിക്കുക”, “ഇസ്ലാമോഫോബിയ” എന്ന ഇരവാദം ഉയർത്തുക, ഇത് തുറന്നുകാട്ടുന്നവരെ കുറ്റപ്പെടുത്തുകയും ചാപ്പ ചാർത്തി ഒറ്റപ്പെടുത്തുകയും ചെയ്യുക – ഇത്തരം പ്രവണതകളാണ് നാം പലപ്പോഴും കാണുന്നത്.
മാധ്യമങ്ങളോടും രാഷ്ട്രീയക്കാരോടും പൊതു സമൂഹത്തോടും പറയാനുള്ളത്!
ഞങ്ങൾ ഒരിക്കൽ കൂടി പറയുന്നു, കേരള സ്റ്റോറി, കേരള സ്റ്റോറി -2 ഗോസ് ബിയോണ്ട് എന്നിവ കെട്ടുകഥകൾ അല്ല, ഞാനും ആർഷവിദ്യാസമാജത്തിലെ എന്റെ സഹോദരിമാരായ 20 ലേറെ വരുന്ന പൂർണസമയപ്രവർത്തകരും AVS ൻ്റെ ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിലൂടെ രക്ഷപെട്ട ആയിരക്കണക്കിന് യുവതീ യുവാക്കളും കുടുംബങ്ങളും തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ച അതേ റാഡിക്കലൈസേഷൻ സ്ട്രാറ്റജികളാണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. ലവ് ട്രാപ്പ് ജിഹാദ് അതിലൊന്ന് മാത്രം!
സിനിമയിൽ കാണിച്ച പലതും എത്രയോ പേരുടെ ജീവിതത്തിൽ നടന്നതും നാമെല്ലാം വാർത്തകളിലൂടെ കണ്ടറിഞ്ഞതുമായ പച്ചയായ യഥാർഥ്യങ്ങൾ ആണ്. കേരളത്തിൽ മാത്രമല്ല രാജ്യത്തിൻ്റെ പല ഭാഗത്തും അനുദിനം അനുനിമിഷം നടക്കുന്ന സംഭവങ്ങളാണ്.
തെളിവുകളെവിടെ എന്ന് ചോദിക്കുന്നവർ!
നിരവധി അനുഭവങ്ങൾ വിശദീകരിക്കുന്ന “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാ സ്‌റ്റോറി” എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. അത് പ്രകാശനം ചെയ്തത് കേരളത്തിലെ മുൻ ഡിജിപി സെൻകുമാർസാറാണ് എന്നത് ഈ പ്രശ്നത്തിൻ്റെ ഗൗരവം ഉറപ്പിക്കുന്നു.
എന്നാൽ ഈ വിഷയത്തിൽ ഞങ്ങളെ ബന്ധപ്പെടാനോ സത്യം തിരിച്ചറിയാനോ ഒരിക്കൽ പോലും ഈ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ശ്രമിച്ചിട്ടില്ല! തലസ്ഥാനത്തുള്ള ഞങ്ങളെ കാണാത്തവരാണ് ദൽഹിയിൽ “മലയാളി യുവതികളെത്തിയില്ല അവരെ കണ്ടില്ല” എന്ന് പരിഹസിക്കുന്നത്!.