ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം -
സ്വാദ്ധ്യായ രീതിയിലാണ് എന്തും പഠിക്കേണ്ടത്. (ശ്രവണം, മനനം (Brainstorming), നിദിധ്യാസനം എന്ന ക്രമത്തിൽ). സ്വാദ്ധ്യായസമ്പ്രദായം നഷ്ടപ്പെട്ടതാണ് നമ്മുടെ എല്ലാ അപചയങ്ങൾക്കും കാരണം. പ്രത്യക്ഷം (ഇന്ദ്രിയാനുഭവജന്യം,ശാസ്ത്രസമ്മതം), അനുമാനം(യുക്തി), ശബ്ദം(ആപ്തവചനം, അന്തർദർശനം, ശ്രുതി) എന്നീ പ്രമാണങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ എവിടെയുണ്ടെങ്കിലും അത് ത്യജിക്കാനുള്ള ആഹ്വാനവുമുണ്ട്!! പുരാണങ്ങൾ ആധികാരികമേയല്ല. സമൂഹത്തിൽ പ്രചരിച്ചിരുന്ന ആശയങ്ങൾ സംസ്കൃതത്തിൽ രേഖപ്പെടുത്തിയ കൃതികൾ മാത്രമാണിത്. അതിൽ നല്ലതും ചീത്തയും ഉണ്ട്.
അതിനാൽ ആര് പറഞ്ഞാലും, എവിടെ എഴുതിയെന്നു പറഞ്ഞാലും അബദ്ധങ്ങൾ തള്ളിക്കളയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല എന്ന് സാരം. ശിവരാത്രിയുടെ പേരിൽ പ്രചരിക്കുന്ന ഒരു കഥ ഉദാഹരണമായി ചൂണ്ടിക്കാട്ടാം: “കാളകൂടവിഷം ആമാശയത്തിലേക്ക് ഇറങ്ങാതിരിക്കാൻ പാർവ്വതി പരമശിവന്റെ തൊണ്ടയ്ക്ക് പിടിച്ചു! വിഷം ഇറങ്ങാതിരിക്കാൻ ഉറക്കമൊഴിഞ്ഞു, അതാണ് ശിവരാത്രി” എന്നിങ്ങനെ ചില അസംബന്ധകഥകൾ ശിവരാത്രിയുടെ പേരിൽ പ്രചരിക്കുന്നുണ്ട്!!
ശിവലിംഗോപാസന
ലിംഗം എന്ന പദത്തിന് അടയാളം, ചിഹ്നം, പ്രതീകം എന്നൊക്കെയാണ് അർത്ഥം. അകായനും നിരാകാരനും നിരവയവനും ആയ പരമേശ്വരനെ ഉപാസിക്കാൻ ഉള്ള പ്രതീകമാണ് ശിവലിംഗം. അത് അഗ്നി (ജ്യോതിർലിംഗം) യിലും വ്യത്യസ്ത ആകൃതിയിലുള്ള ഭൗതിക വസ്തുക്കളിലും ശിവലിംഗാരാധന ചെയ്യുന്നവരുണ്ട്.
അതുപോലെ ശിവരാത്രി ആചരണത്തിന്റെ പേരിൽ മറ്റുള്ളവർക്ക് ശബ്ദശല്യമാകുന്ന രീതിയിലുള്ള മന്ത്രജപമോ ക്ഷേത്രങ്ങളിലെ ജപയന്ത്രങ്ങളുടെ ഉപയോഗമോ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്! മൗനമാണ് ക്ഷേത്രങ്ങളിൽ അത്യാവശ്യമായി വേണ്ടത്. ഭക്തർക്കിഷ്ടമുള്ള ജപമോ പ്രാർത്ഥനയോ ഏകാഗ്രതയോടെ ചൊല്ലാനുള്ള സാഹചര്യം ഒരുക്കുകയാണ് അഭികാമ്യം. ഇടയ്ക്ക് നടക്കുന്ന നല്ല ഭജനകൾ ഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കും. എന്നാൽ മന്ത്രം അങ്ങനെയല്ല. മന്ത്രം രഹസ്യഭാഷണമാണ്. മനനം ചെയ്യേണ്ടതിനാലാണ് അത് മന്ത്രമായത്. അടുത്തിരിക്കുന്നവർ പോലും കേൾക്കാതെ തന്നോട് തന്നെ ചൊല്ലി തന്നിൽ ലയിപ്പിക്കേണ്ട തത്വമാണ് മന്ത്രം! അതുകൊണ്ട് അർത്ഥം മനസിലാക്കി ഏവർക്കും ഒരു ശല്യവും പ്രയാസവും അനുഭവപ്പെടാത്തരീതിയിൽ വേണം എല്ലാ അനുഷ്ഠാനങ്ങളും നിർവഹിക്കേണ്ടത്. അല്ലെങ്കിൽ മറ്റൊരാളുടെ സാധനയ്ക്ക് ഭംഗം ഉണ്ടാക്കിയ ദോഷം നമ്മെ ബാധിക്കും. അന്യന്റെ സമാധാനം നശിപ്പിക്കുന്നതും സനാതനധർമ്മപ്രകാരം തെറ്റാണ്. വ്യക്തിക്കും സമാജത്തിനും ശല്യമോ ദോഷമോ ഉണ്ടാക്കുന്നിനെയാണ് ദുരാചാരം എന്ന് വിളിക്കുന്നത്.
മഹാശിവരാത്രി എങ്ങനെ ആചരിക്കാം?