Member   Donate   Books   0

ജാതി vs അടിമത്തം

AVS

ജാതി vs അടിമത്തം

“സനാതനധർമ്മത്തിൻ്റെ അപചയകാലഘട്ടത്തിൽ ജാതിവ്യവസ്ഥ സമൂഹത്തിൽ വേരൂന്നിയിരുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. വർണവ്യവസ്ഥയുടെ ഉദ്ദേശലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെട്ടു. കുലത്തൊഴിൽ ജന്മാവകാശമാകുന്ന ജാതിയുണ്ടായി. പിന്നീടത് ഉച്ചനീചത്വമായി,അയിത്തമായി മാറി.

സനാതനധർമ്മത്തിൻ്റെ അടിസ്ഥാനദർശനത്തിന് തന്നെ കടകവിരുദ്ധമായ ഈ ദുരാചാരത്തിനെതിരെ ശക്തമായി രംഗത്തേക്ക് വന്നത് അദ്ധ്യാത്മികാചാര്യന്മാരായിരുന്നു. സനാതനധർമ്മത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഈ മഹാത്മാക്കൾ സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിച്ചത് എന്ന് ഭാരതത്തിൻ്റെ യഥാർത്ഥ നവോത്ഥാനചരിത്രം പഠിച്ചാൽ മനസ്സിലാകും.

കാലം, ദേശം, പാത്രം എന്നിവയ്ക്ക് അനുസരിച്ച് സ്മൃതി നിയമങ്ങൾ പരിഷ്കരിക്കപ്പെടണം എന്ന് അനുശാസിക്കുകയും, ‘അഗ്നിക്ക് തണുപ്പാണ് എന്ന് വേദഗ്രന്ഥങ്ങളിൽ പറഞ്ഞാൽ പോലും അത് തള്ളിക്കളയണം എന്ന് പ്രഖ്യാപിക്കുകയും ചെയ്ത മഹത്തായ ദർശനമാണ് സനാതനധർമ്മം.

ജാതിവ്യവസ്ഥയെ കുറിച്ച് സനാതനധർമ്മത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നും പരാമർശിക്കുന്നില്ല എന്ന് മാത്രമല്ല, സമൂഹത്തെ കാർന്നുതിന്ന ഈ വിപത്തിനെതിരെ സനാതനധർമ്മത്തിന്റെ ധ്വജമുയർത്തി പോരാടിയത് നമ്മുടെ തന്നെ അദ്ധ്യാത്മികാചാര്യന്മാരായിരുന്നു എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ!

സാമ്പത്തികവും സാമൂഹ്യപരവും വിദ്യാഭ്യാസപരവും ആയി പിന്നാക്കമായ വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരുവാനുള്ള സംവരണം പോലും ഒരു പ്രായശ്ചിത്തമായിരുന്നു. പാകിസ്ഥാനിലും ബംഗ്ളാദേശിലും ഇതിനുള്ള എന്ത് ശ്രമങ്ങളുണ്ടായിട്ടുണ്ട്?! ഭാവിയിൽ ചിലരുടെ സ്വപ്നം പോലെ ഇവിടെ ഇസ്ലാമികരാഷ്ട്രമായാൽ ഈ സംവരണങ്ങൾ ഉണ്ടാകുമോ? അംബേദ്ക്കറിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ഉത്തരം നൽകുക.

ഹിന്ദുസമാജം തിരുത്തിയ ഈ തെറ്റിനെ പരിഹസിക്കുന്നവരുടെ വിശുദ്ധഗ്രന്ഥങ്ങളിൽ അടിമത്തത്തെ ന്യായീകരിക്കുന്ന വചനങ്ങൾ ഉണ്ട് എന്നുള്ളത് എത്രപേർക്കറിയാം!?

അടിമത്തവും ജാതിവ്യവസ്ഥയും രണ്ടും തെറ്റായ ആശയങ്ങളാണ്. മനുഷ്യരെ പല തട്ടുകളായി വിഭജിക്കുന്നു എന്നർത്ഥത്തിൽ ഇവ രണ്ടും ഒരുപോലെ നമ്മൾ ചോദ്യം ചെയ്യുന്നു. എന്നാൽ അടിമത്തം ജാതിവ്യവസ്ഥയേക്കാൾ ഭീകരവും അധമവും, ആണ്. ജീവപര്യന്തം തടവിലിട്ട് കല്ലെറിഞ്ഞ് ആക്രമിച്ചു കൊല്ലുന്നത് പോലെയാണ് അടിമത്തം.

ജാതിവ്യവസ്ഥിതിയുടെ ഭീകരത അനുഭവിച്ച വിഭാഗങ്ങളെ നോക്കുക. അവർക്ക് അവരുടെ വീട്ടിൽ/കുടുംബത്തിൽ കഴിയാം, അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കളുമായി എന്നിങ്ങനെ അവരുടേതായ സമുഹത്തിൽ ഇടപഴകാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരുടെ ഉപജീവനത്തിനായി എന്തെങ്കിലും പ്രവർത്തികൾ ചെയ്യാനും, തുച്ഛമാണെങ്കിലും കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ പുലർത്താനും അവകാശമുണ്ടായിരുന്നു. ഉയർന്ന ജാതിക്കാർ എന്ന് വിചാരിക്കുന്ന വിഭാഗങ്ങളുമായി ഇടപെടുമ്പോൾ മാത്രം ആണ് വിവേചനങ്ങൾ ഉണ്ടാകുന്നത്.

എന്നാൽ അടിമത്തം അങ്ങനെയല്ല. അടിമയായി എടുക്കുന്ന /വിൽക്കുന്ന / പിടിക്കുന്ന ആളെ എന്നന്നേക്കുമായി വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും വേർപ്പെടുത്തുന്നു. ജനിച്ച വീട്, പിറന്ന നാട്, അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ ഇവരെ എന്നന്നേക്കുമായി വേർപ്പെടേണ്ടി വരുന്നു. കുറച്ചു നാളത്തേക്കല്ല എന്നെന്നേക്കുമായാണ് എന്നോർക്കുക!.

പലപ്പോഴും യുദ്ധത്തിൽ പിടിക്കപ്പെട്ടോ, വിലയ്ക്ക് വാങ്ങിയോ ആയിരിക്കും ഇവരെ അടിമകളായി കൊണ്ടുപോകുന്നത്. മറ്റു ചിലപ്പോൾ തലമുറയായി അച്ഛനും അമ്മയും അടിമ ആയതുകൊണ്ട് മാത്രം അങ്ങനെ ജീവിക്കാൻ വിധിക്കപ്പെട്ടവരുമുണ്ട്. ഇവരെ കൊണ്ടുപോകുന്നത് തീർത്തും അപരിചിതമായ ഒരു നാട്ടിലേക്കാണ്. കാലാവസ്ഥ, ജനങ്ങൾ, ഭാഷ, ഭക്ഷണം എല്ലാം വ്യത്യസ്തം! അവിടെ എല്ലാവരും അപരിചിതരാണ് എന്ന് മാത്രമല്ല, ഇവരോട് വളരെ ക്രൂരമായിട്ടായിരിക്കും എല്ലാവരും പെരുമാറുക. രോഗങ്ങളോ, വേദനകളോ വന്നാൽ ചികിത്സിക്കുവാൻ പോലുമുള്ള സംവിധാനങ്ങൾ കൂടി അവർക്കുണ്ടാകില്ല. പ്രതിഫലം ഉണ്ടാകില്ല. മനുഷ്യാവകാശം പോലുമില്ലാതെ ക്രൂരമായ പീഡനമാണ് അവർക്ക് അനുഭവിക്കേണ്ടി വരിക. അടിമവേല കഴിഞ്ഞാൽ ചങ്ങലകളിൽ ജയിലിൽ പുള്ളികളെപ്പോലെ അവരെ ബന്ധിക്കും. വളരെ മോശമായ അന്നപാനീയങ്ങൾ ആയിരിക്കും അവർക്ക് നൽകുക. എപ്പോഴും മരണത്തെക്കുറിച്ചുള്ള ഭയങ്ങൾ അവരെ പിന്തുടർന്നുകൊണ്ടിരിക്കും!. അവരെ എന്തെങ്കിലും ചെയ്താലും ആരും ചോദിക്കില്ല, അവരെ പൗരന്മാരായി പോലും കണക്കാക്കുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.

ദൈവം തന്നെ പറഞ്ഞു എന്ന് പറയപ്പെടുന്ന, എല്ലാ മനുഷ്യർക്കും, എല്ലാ ദേശത്തും, എക്കാലവും പ്രസക്തമായ, ക്രിസ്ത്യാനികൾ വിശുദ്ധഗ്രന്ഥമായി കണക്കാക്കുന്ന ബൈബിളിലെ യഹോവയുടെ ചില വചനങ്ങൾ (പഴയനിയമം) ചുവടെ കൊടുക്കുന്നു.

1) അടിമത്തത്തിനാഹ്വാനം (ലേവ്യർ 25:44-47)
“നിങ്ങൾക്കാവശ്യമുള്ള ആണടിമകളേയും പെണ്ണടിമകളേയും നിങ്ങളുടെ ചുറ്റുമുള്ള ജനതകളിൽ നിന്നും എടുത്തുകൊള്ളുക അവർ നിങ്ങളുടെ സ്വത്തായിരിക്കും. നിങ്ങളുടെ കാലശേഷം നിങ്ങളുടെ സന്താനങ്ങൾക്ക് ശാശ്വതാവകാശമായി കൈമാറുക.
2)അടിമയെ കൊന്നാൽ കുറ്റമില്ല, അടിമ മരിച്ചില്ലെങ്കിൽ കുറ്റമില്ല.
ക്രൂരമായി പീഡിപ്പിക്കാം
പുറപ്പാട് 21:20-26
ഒരുവൻ തന്റെ ആൺ അടിമയെയോ പെൺ അടിമയെയോ വടി
കൊണ്ട് അടിക്കുകയും അയാളുടെ കയ്യാൽ അടിമ മരിക്കുകയും
ചെയ്താൽ അയാളെ ശിക്ഷിക്കണം. പക്ഷെ അടിമ ഒന്നോ, രണ്ടോ
ദിവസം ജീവിച്ചാൽ അയാളെ ശിക്ഷിക്കരുത്; കാരണം അടിമ
അയാളുടെ സ്വത്താണ്.
 
നോക്കൂ! ഉടനടി മരിക്കാത്തരീതിയിൽ കൈകാലുകൾ തല്ലിയൊടിക്കുക, കണ്ണ് കുത്തിപ്പൊട്ടിക്കുക, ചെവി, മൂക്ക് ശരീരഭാഗങ്ങൾ മുറിക്കുക. പല്ല്കൊഴിക്കുക എന്നിവ ചെയ്താൽ ഉടമയ്ക്ക് ശിക്ഷയില്ല. കൊന്നാൽ ശിക്ഷ,കൊല്ലാതെ കൊന്നാൽ ശിക്ഷയില്ല! .
 
3)അടിമയുടെ സ്വാതന്ത്ര്യത്തിന് നൽകേണ്ട വില
ഉടമ അടിമയുടെ കണ്ണ് അടിച്ചു പൊട്ടിച്ചാൽ അതിന് പകരം സ്വാതന്ത്ര്യം, പല്ല് കൊഴിച്ചാലും സ്വാതന്ത്ര്യം – പുറപ്പാട് 21:26-27
 
4)അടിമയുടെ ഭാര്യയും കുട്ടികളും യജമാനന്!
അടിമയ്ക്ക് യജമാനൻ ഒരു ഭാര്യയെ നൽകുകയും അവൾക്ക് കുട്ടികൾ ഉണ്ടാകുകയും ചെയ്താൽ അവളും കുട്ടികളും യജമാനന്റേതായിക്കും അയാൾ ഏകനായിപോകണം
പുറപ്പാട്: 21:4-7
 
5)അടിമകളെക്കുറിച്ചുള്ള നിയമം
അടിമകൾക്ക് പ്രത്യേക നിയമം ബൈബിൾ അനുശാസിക്കുന്നു
അതിങ്ങനെ:
പുറപ്പാട് 21:2-7
എബ്രായനായ ഒരു അടിമയെ നിങ്ങൾ വാങ്ങിയാൽ അയാൾ ആറു
സംവത്സരം നിങ്ങളെ സേവിക്കട്ടെ. ഏഴാം സംവത്സരം പ്രതിഫലം
നൽകാതെ തന്നെ അയാൾ സ്വതന്ത്രനാകും. അയാൾ ഏകനായി
ട്ടാണ് വന്നതെങ്കിൽ അങ്ങനെതന്നെ പോകട്ടെ. ഭാര്യയോടൊപ്പ
മാണ് വന്നതെങ്കിൽ ഭാര്യയെയും കൂട്ടി പൊയ്ക്കൊള്ളട്ടെ. യജമാ
നൻ അയാൾക്ക് ഒരു ഭാര്യയെ നൽകുകയും അവർക്ക് കുട്ടികൾ
ഉണ്ടാകുകയും ചെയ്താൽ അവളും കുട്ടികളും യജമാനന്റേതാ
യിരിക്കും. അയാൾ ഏകനായി പോവില്ല എന്ന് അടിമ പറയുകയാ
ണെങ്കിൽ, അയാളെ ദൈവ സന്നിധിയിൽ കൊണ്ടുവന്ന്
വാതിൽക്കലോ കട്ടിളക്കാലിങ്കലോ നിർത്തി സൂചി കൊണ്ടു ചെവി
തുളയ്ക്കണം. പിന്നീട് ജീവിത കാലം മുഴുവൻ അയാൾ ആ യജമാ
നനെ സേവിക്കണം”
കുട്ടികളേയും ഭാര്യയേയും വിട്ടുപോവാൻ മനസ്സില്ലെങ്കിൽ ആജിവനാന്തം അടിമയാക്കുക.അതിന് മുമ്പ് അയാളുടെ ചെവി കുത്തിത്തുളയ്ക്കണം! എത്ര മനോഹരമായ ആചാരങ്ങൾ?
 
6) പുത്രിയെ അടിമയാക്കി വിൽക്കാമെന്ന് ബൈബിൾ !
പുറപ്പാട് 21:7
ഒരു മനുഷ്യൻ തന്റെ പുത്രിയെ അടിമയാക്കിവിറ്റാൽ അവൾ ആണടിമയെപ്പോലെ സ്വതന്ത്രയാകാൻ പാടില്ല.

പുതിയനിയമത്തിലെ അടിമത്തവചനങ്ങൾ

1)എഫേസോസ് 6:5
ദാസന്മാരേ, നിങ്ങളുടെ ലൗകികയജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്മാർത്ഥതയോടുംകൂടെ അനുസരിക്കണം.
 
2)1 തിമോത്തയോസ് 6:1-2 (പുതിയ നിയമം – Pg 238)
അടിമത്തത്തിന്റെ നുകത്തിൻ കീഴുള്ളവരെല്ലാം തങ്ങളുടെ യജമാനന്മാർ എല്ലാ ബഹുമാനങ്ങൾക്കും അർഹനാണെന്നു ധരിക്കണം. അങ്ങനെ, ദൈവത്തിൻ്റെ നാമവും നമ്മുടെ പ്രബോധനവും അപമാനത്തിനു പാത്രമാകാതിരിക്കട്ടെ. യജമാനന്മാർ വിശ്വാസികളാണെങ്കിൽ, അവർ സഹോദരന്മാരാണല്ലോ എന്നു കരുതി അടിമകൾ അവരെ ബഹുമാനിക്കാൻ ശ്രദ്ധിക്കണം; കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവനം ചെയ്യുകയും വേണം. ഈ സേവനം ലഭിക്കുന്നവർ വിശ്വാസികളും പ്രിയപ്പെട്ടവരും ആണല്ലോ. ഇക്കാര്യങ്ങളാണ് നീ പഠിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യേണ്ടത്.
 
3)ലൂക്കാ 12:47-48 (പുതിയ നിയമം – Pg 81)
യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിക്കപ്പെടും. എന്നാൽ, അറിയാതെയാണ് ഒരുവൻ ശിക്ഷാർഹമായ തെറ്റു ചെയ്തതെങ്കിൽ, അവൻ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും.
 
ഇത് ഏതെങ്കിലും പ്രവാചകൻ പറഞ്ഞ വചനങ്ങളല്ല, ദൈവമെന്ന് വിശേഷിക്കപ്പെടുന്ന യഹോവയുടെയും, പഴയനിയമ -പുതിയ നിയമ പ്രവാചകന്മാരുടെയും വചനങ്ങൾ ആണെന്ന് പ്രത്യേകം ഓർക്കുക!
അടിമത്തം നിരോധിച്ച എബ്രഹാം ലിങ്കൺ സെമിറ്റിക് ദൈവങ്ങളേക്കാൾ മഹാനാണെന്ന് പറഞ്ഞാൽ ആർക്കാണ് നിഷേധിക്കാൻ ആകുക!
 
ഇവിടെ ഇതൊക്കെ പറഞ്ഞു ആരുടെയും മനസ്സ് വേദനിപ്പിക്കണം എന്ന് ഞങ്ങൾക്കില്ല! പക്ഷേ സനാതനധർമ്മത്തെ പരസ്യമായി അവഹേളിച്ചാൽ ഞങ്ങൾക്കും ചിലത് പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകാനാണ്!
 
പല നാടുകളിലും ഓരോ കാലഘട്ടങ്ങളിൽ നല്ലതും ചീത്തയുമായ ആശയങ്ങളും ഗ്രന്ഥങ്ങളും ഉണ്ടാകും. അങ്ങനെയാണ് ചില സ്മൃതി ഗ്രന്ഥങ്ങൾ ഉണ്ടായത്.പരിമിതിയുള്ള മനുഷ്യൻ എഴുതിയ ഗ്രന്ഥങ്ങളാണിവയും. സത്യം ശിവം സുന്ദരം (സത്യം,നന്മ, പുരോഗതി) എന്നീ മൂല്യങ്ങളനുസരിച്ച് എല്ലാം പരിഷ്കരിക്കണം എന്നതാണ് ആർഷഗുരുക്കന്മാർ നിർദേശിക്കുന്നത്.
മനുസ്മൃതിയെക്കുറിച്ച് കേട്ടിട്ടു പോലുമില്ലാത്തവർ എത്രയോ ? ഇന്ന് ആരും അത് പിന്തുടരുന്നുമില്ല. എങ്കിലും വിമർശനങ്ങൾക്ക് യാതൊരു കുറവുമില്ല!
എന്നാൽ ഇവരുടെ മതഗ്രന്ഥങ്ങളുടെ കാര്യം എടുക്കുക!
 
1) അത് അടിമുടി ദൈവം തന്നതാണെന്ന് ഇവർ വിശ്വസിക്കുന്നു (മനുഷ്യനിർമ്മിതമല്ല എന്നർത്ഥം )
2) ഒരിക്കലും മാറ്റം വരുത്താനാവാത്തതെന്ന് അവർ പ്രഖ്യാപിക്കുന്നു –
3 ) വ്യക്തിപരവും സാമാജികവുമായ ജീവിതം ഈ മതഗ്രന്ഥങ്ങൾക്കനുസരിച്ചാകണമെന്ന് ഇവർ വാദിക്കുന്നു.
4) അതിൻ്റെ പ്രചരണം ഇവരുടെ മുഖ്യലക്ഷ്യമാണ്,
 
അതിനാൽ ഇവയെ എതിർക്കേണ്ടത് നമ്മുടെ കടമയായി മാറുന്നു.
 
മത്തായി- 7: 3- 4
സഹോദരൻറെ കണ്ണിലെ കരട് കാണുകയും സ്വന്തം കണ്ണിലെ മരത്തടി കാണാതിരിക്കയും ചെയ്യുന്നത് എന്തുകൊണ്ട്?