Member   Donate   Books   0

അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം

AVS

സനാതനധർമ്മവിരുദ്ധമായ ജാതി വ്യവസ്ഥ ഭാരതത്തിൻ്റെ ശാപമായിരുന്നു. എന്നാൽ അതിനെതിരെ സനാതനധർമ്മാചാര്യന്മാരുടെ നേതൃത്വത്തിലാണ് കേരളം മുതൽ കാശ്മീർ വരെ നവോത്ഥാനമുന്നേറ്റങ്ങളുണ്ടായത്.

ഇതെല്ലാം മൂടിവച്ച് ചരിത്ര വസ്തുതകളെ വക്രീകരിക്കുവാൻ ചില പാസ്റ്റർമാർ അഹോരാത്രം പരിശ്രമിക്കുകയാണ്. ജാതിയേക്കാൾ ഭീകരമായ അടിമത്തത്തിൻ്റെ ആശയവും അറ്റ്ലാൻ്റിക് സ്ലേവ് ട്രേഡ് ഉൾപ്പെടെയുള്ള അടിമക്കച്ചവടചരിത്രവും കൈമുതലായുള്ളവരാണ് ഇവരെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടണമല്ലോ?

കേരളത്തിലെ പള്ളികളിൽ നടന്ന അടിമവ്യാപാരത്തെക്കുറിച്ച്
“അടിമ കേരളത്തിൻ്റെ അദൃശ്യ ചരിത്രം” എന്ന ഗ്രന്ഥത്തിൽ വിനിൽ പോൾ പറയുന്നു.
പേജ് 44 – 45
അടിമത്തത്തിന്റെറെ ആത്മീയ പരിവേഷം
അടിമത്തം, ദളിത് ഭൂതകാലം തുടങ്ങിയവ വളരെ വേഗത്തിൽ മത ബന്ധിത ചർച്ചകളിലേക്ക് വഴിമാറി പോകുന്നത് സാധാരണമാണ്. ജാതിസമ്പ്രദായം അധികാരഘടനയിൽ, പ്രത്യേകിച്ചു ഹിന്ദു മതവുമായി ജൈവിക ബന്ധമുള്ളതിനാൽ ജാതീയ ബന്ധത്തിന്റെ വിച്ഛേദം മാത്രമാണ് അടിമ വിഭാഗത്തിൻ്റെ അടിസ്ഥാന ലക്ഷ്യമെന്നാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ചരിത്രകാരന്മാരുടെയും വ്യാഖ്യാനം. കീഴാള വിഭാഗത്തെ അടിമയായി വെച്ചിരുന്നതും അവരെ വിൽക്കുകയും വാങ്ങുകയും ചെയ്‌തിരുന്നതുമായ സമ്പ്രദായങ്ങൾ എല്ലാക്കാലത്തും ഹിന്ദുമതവുമായി മാത്രം ബന്ധപ്പെട്ടു കിടന്നിരുന്ന ഒന്നല്ലായിരുന്നു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു. കൊച്ചിയിലെ പള്ളികൾ ആറുദിവസം അടിമകളെ കെട്ടിയിടുന്ന ഗോഡൗണായും ഏഴാം ദിവസം ആരാധനയ്ക്കായിട്ടുമാണ് ഉപയോഗിച്ചോണ്ടിരുന്നത് എന്ന് കൊളോണിയൽ രേഖകൾ തെളിവ് നൽകുന്നു (Day,1863). എറണാകുളം മുളംതുരുത്തി പള്ളിയിൽ കാളയെയും പറയസ്ത്രീയെയും എല്ലാം പരസ്യമായി ലേലം വിളിക്കുന്ന പുരാരേഖകൾ നമുക്ക് ഇന്ന് ലഭ്യമാണ് (Kusuman, 1973). സൂക്ഷിക്കപ്പെട്ടിട്ടുള്ള പല അടിമ കൈമാറ്റ ചീട്ടുകളിൽ നിന്നും സുറിയാനി പള്ളികളിൽ സൂക്ഷിച്ചിരുന്ന ഓലക്കെട്ടുകളിൽ നിന്നുമെല്ലാം സുറിയാനി ക്രിസ്‌ത്യാനികളുടെ അടിമജാതി ബന്ധത്തിന്റെ കിടപ്പ് നമുക്ക് മനസ്സിലാക്കാവുന്നതാണ് (Payyappilly, 2012).

അതേപോലെ ഒരു വിഭാഗം മുസ്ലിങ്ങളും അടിമക്കച്ചവടക്കാരായിരുന്നു. അവർ ഗാർഹിക ആവശ്യത്തിനായി അടിമകളെ സൂക്ഷിച്ചിരുന്നു. അഞ്ചരക്കണ്ടിയിലെ അസൻ അലി ബ്രിട്ടീഷ് കോടതി വിചാരണയിൽ ഹാജരായിരിക്കുന്നത് അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാലാണ്. അടിമക്കച്ചവടത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളെപ്പോലും നമുക്ക് ബ്രിട്ടീഷ് രേഖകളിൽ കാണാൻ സാധിക്കും (Slavery in India 1828). ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് തികച്ചും വ്യത്യസ്‌തവും തീവ്രവുമായിരുന്ന കേരളത്തിലെ ജാതിവ്യവസ്ഥിതിയെ മനസ്സിലാക്കുന്നതിൽ അക്കാദമിക മേഖലയിലെ സാമ്പത്തിക സിദ്ധാന്തധാര പരാജയപ്പെട്ടുപോയി. ഈ കാരണമാണ് ദളിത് കീഴാളചരിത്രങ്ങളെ മുരടിപ്പിക്കുന്നതും വികലമാക്കുന്നതും.”

ഒരിക്കലും മാറ്റം വരുത്താനാവാത്ത മതഗ്രന്ഥത്തിലെ അടിമത്താശയങ്ങൾ മറച്ചുവച്ച് ,
കാലം -ദേശ-വ്യക്തി ഭേദങ്ങൾക്കനുസരിച്ച് പരിഷ്കരിക്കണമെന്ന് നിർദ്ദേശിക്കുന്ന സ്മൃതി ഗ്രന്ഥങ്ങളെ വിമർശിക്കുന്നവർ! കഷ്ടം!