ഗുരുദേവൻ സനാതനധർമ്മാചാര്യൻ, എന്നാൽ മാമൂൽവാദവിരുദ്ധൻ!
സനാതനധർമ്മം x മാമൂൽവാദം
ഹിന്ദുധർമ്മത്തിൻ്റെ അപചയകാലഘട്ടത്തിൽ, ആർഷസന്ദേശത്തിനും വേദോപനിഷത് ചിന്തകൾക്കും കടകവിരുദ്ധമായ, ബ്രാഹ്മണിസം (ബ്രാഹ്മണമതം) എന്ന് വിമർശകർ വിളിക്കുന്ന “മാമൂൽവാദം“ (Conventionalism/Conservatism) സനാതനധർമ്മസിദ്ധാന്തങ്ങളെ പരിമിതപ്പെടുത്താനും വികലമാക്കാനും വികൃതമായി ചിത്രീകരിക്കാനും അട്ടിമറിക്കാനും തുടങ്ങി. സ്വാധ്യായരാഹിത്യം മൂലമുണ്ടായ പ്രമാദം ആണ് മാമൂൽവാദത്തിന് കാരണമായത്. ആത്മീയാജീർണം, ആശയമലിനീകരണം, അന്ധവിശ്വാസം, അനാചാരം, ദുരാചാരം, അത്യാചാരം (സദ്ഗുണ വൈകൃതം), ജാതിഭേദം, ജാതിശ്രേഷ്ഠവാദം (ജാതിമേൽക്കോയ്മാവാദം), ജാതിവൈരവാദം, ജാതിമേധാവിത്വം, ജാതിചൂഷണം, ജാതിക്കുത്തകവത്കരണം, ഭ്രഷ്ട് വാദം തുടങ്ങിയവയെല്ലാം മാമൂൽവാദത്തിൻ്റെ ഉത്പന്നങ്ങളാണ്. എല്ലാവിധത്തിലുമുള്ള മാമൂൽവാദങ്ങൾക്കുമെതിരെ ശ്രീ നാരായണഗുരു സനാതനധർമ്മപക്ഷത്ത് നിന്ന് ശാന്തമായി പ്രവർത്തിച്ചു.
സനാതനധർമ്മത്തിലെ പരമേശ്വരദർശനം, ജീവിതദർശനം, ഏകമാനവദർശനം, ഏകലോകവീക്ഷണം, അഭേദദർശനം, ക്ഷേത്രസങ്കല്പം എന്നിവയെയെല്ലാം മാമൂൽവാദികൾ അട്ടിമറിച്ചിരുന്നു.
“നിങ്ങളുടെ ശിവനെയല്ല, നമ്മുടെ ശിവനെയാണ് ഞാൻ പ്രതിഷ്ഠിച്ചത് “ എന്ന ഗുരുദേവവചനം പ്രസക്തമാകുന്നത് ഇവിടെയാണ്. ഇതിനർത്ഥം രണ്ട് ശിവൻമാർ ഉണ്ടെന്നല്ല. കാച്ചിക്കുറുക്കിയ വാക്യങ്ങൾക്ക് കീർത്തികേട്ട ഗുരുദേവൻ രണ്ട് ഈശ്വരവീക്ഷണങ്ങളാണിവിടെ താരതമ്യം ചെയ്യുന്നത്. വേദോപനിഷത്തുക്കളിലും, യോഗവിദ്യ, തന്ത്രവിദ്യ, വേദാന്തം, സിദ്ധാന്തം തുടങ്ങിയ സനാതനധർമ്മത്തിലെ പരാവിദ്യകളിലും പ്രതിപാദിക്കുന്ന ആർഷഗുരുപരമ്പരയുടെ പരമേശ്വരദർശനമാണ്(പരബ്രഹ്മദർശനം) ശ്രീ നാരായണഗുരുദേവൻ സ്വീകരിച്ചത്. അതാണ് ഗുരുദേവൻ പറഞ്ഞ “നമ്മുടെ ശിവൻ“. പുരാണങ്ങൾ, പഴങ്കഥകൾ, ഐതിഹ്യങ്ങൾ, മിത്ത്, കപടജ്യോതിഷികളും വ്യാജ പൂജാരിമാരും വിവരിക്കുന്ന ഈശ്വരസങ്കല്പങ്ങൾ – ഇവയൊന്നുമല്ല തൻ്റേത് ( സനാതനധർമ്മത്തിൻ്റേയും!)എന്ന് അദ്ദേഹം വ്യക്തമാക്കി. “ആദ്യം ശിവൻ വരട്ടെ പിന്നെയെല്ലാം തനിയെ വന്നുകൊള്ളും” എന്നും അദ്ദേഹം പ്രസ്താവിച്ചു. അപചയകാലഘട്ടത്തിലുണ്ടായ പുരാണകഥകളിലെ ദൈവസങ്കല്പങ്ങളെ പ്രതിഷ്ഠിക്കാൻ അദ്ദേഹം മടിച്ചു. ഉദാഹരണം പല പുരാണങ്ങൾ വിവിധ രീതിയിൽ വിവരിക്കുന്ന ദശാവതാരപ്രതിഷ്ഠ നിർവ്വഹിക്കാൻ അദ്ദേഹം തയ്യാറായില്ല.എന്നാൽ ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയവരെ അവതാരങ്ങളായി അദ്ദേഹം മാനിച്ചിരുന്നു. സ്തോത്രങ്ങളും രചിച്ചിട്ടുണ്ട്. മൃഗപക്ഷിബലിയിൽ പ്രസാദിക്കുന്ന ദൈവസങ്കല്പങ്ങൾ ദുരിതാനുഭവത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു (“ദൈവ ചിന്തനം ” എന്ന ഗദ്യപ്രബന്ധം നോക്കുക). സെമിറ്റിക് മതങ്ങളിലെ യഹോവ അല്ലാഹു തുടങ്ങിയവ മൃഗപക്ഷിബലി ആവശ്യപ്പെടുന്നുവെന്ന് ബൈബിൾ, ഖുർആൻ വായിച്ചവർക്കറിയാം. ജൂത-ക്രിസ്ത്യൻ-ഇസ്ലാം മതങ്ങളിൽ മാത്രമല്ല ഹിന്ദുസമൂഹത്തിലും -കേരളത്തിലെ ചില കാവുകളിലും – ഇങ്ങനെയുള്ള ദുരാചാരങ്ങൾ ഉണ്ടായിരുന്നു.
കൃതയുഗത്തിൽ ബദരീനാരായണനും, ത്രേതായുഗത്തിൽ ശ്രീരാമനും, ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനും, എല്ലാക്കാലത്തും ആർഷഗുരുപരമ്പരകളും ഉപാസിച്ച പരമേശ്വരദർശനത്തിൻ്റെ പുന:പ്രതിഷ്ഠകളായിരുന്നു, അവയെല്ലാം. വ്യക്തമായ ദർശനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ക്ഷേത്ര നിർമ്മാണങ്ങൾ എന്ന് സാരം.
സനാതനധർമ്മത്തിൻ്റെ അടിയുറച്ച വക്താവിനെപ്പോലും ഹിന്ദുവിരുദ്ധനാക്കും!
സനാതനധർമ്മത്തിൽ ഉറച്ചു നിന്ന് കൊണ്ട് അപചയങ്ങൾക്കെതിരെ പൊരുതിയ വ്യക്തിയാണ് ശ്രീ നാരായണഗുരുദേവൻ എന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന ഇ എം എസ് വിലയിരുത്തുന്നുണ്ട്.
8) ശ്രീനാരായണഗുരു ഹൈന്ദവ പുനരുത്ഥാനവാദിയെന്ന് ഇ എം എസ്
11) അദ്വൈതദർശനത്തിൻ്റെ സ്വാധീനമാണ് തന്നെപ്പോലുള്ളവരെ സാമൂഹ്യവിപ്ലവത്തിലേക്ക് നയിച്ചതെന്നും ഇ എം എസ് !
ഇപ്പോഴുള്ള സനാതനധർമ്മവിരോധവും മാറും!
ഇ എം എസിൻ്റെ ഗുരുദേവ വീക്ഷണം: വിയോജനങ്ങളും ഏറെ!
“ഗുരുസന്ദേശം ലോകത്തിലെല്ലായിടത്തും പടർത്താനുള്ള ശ്രമങ്ങൾ നടത്തണം” – മുഖ്യമന്ത്രി
(തുടരും)